Friday, January 21, 2011

പെണ്ണ്

രാജക വാദ തിന്‍റെ   അരങ്ങിലും സദാചാരബോധത്തിന്‍റെ  കൂട്ടിലും സ്ത്രീ പ്രതിഷ്ട്ടിക്കപ്പെട്ടപ്പോള്‍ സമൂഹത്തി ന്‍റെ  പ്രയാണ വഴികളിലെവിടെയോ സ്ത്രീ യുടെ  സ്വതവും ഇടവും അനാധമാക്കപെട്ടു .സ്ത്രീ യുടെ അഭിമാനത്തി ന്‍റെ  അസ്തിത്വത്തിനു വേണ്ടി സമൂഹം മുന്നോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ആഗോളവല്‍കരണവും മുതലാളിത്തവും സമം ചേര്‍ന്ന പുതിയ നവലോകക്രമത്തില്‍ പെണ്ണിനെ ബഹുമാനിക്കാ നോ  ആദരിക്കാ നോ നാം ഉള്‍പ്പെടുന്ന സമൂഹം തയ്യാറാവുന്നില്ല . ഒരുപാടു വിശ്വ സാഹിത്യങ്ങള്‍ക്ക് പ്രേരണയായ പെണ്ണിനെ വെറും പരസ്യത്തി ന്‍റെ  ഉപഭോഖത്തി ന്‍റെ ഉപകരണമായി കാണാനാണ് ഇന്ന് പലര്‍ക്കും താല്‍പ്പര്യം . എന്നാണോ പെണ്ണിനെ പരസ്യത്തി ന്‍റെ  മാധ്യമമാക്കാന്‍ നാം തുടങ്ങിയത് , അന്നുമുതല്‍ പെണ്ണിനെ വെറും ഉപകരണമായി കാണാന്‍ തുടങ്ങി . പെണ്ണില്ലാതെ ഒന്നുമില്ലെന്നായി ...... സമൂഹത്തി ന്‍റെ  ഈ അതപ്പധനത്തിനു നാം വലിയ വിലതന്നെ നല്‍കേണ്ടിവരും . 

ഒരു സംസ്കാരത്തെ അളന്നു നോക്കുന്നത്  അവിടെ സ്ത്രീ ബഹുമാനിക്കപ്പെടുന്നുണ്ടോ എന്ന് നോക്കിയാണ് . സ്ത്രീ യുടെ വ്യക്തിത്വത്തെ ആദരിക്കാതെ ഒരു നാഗരിഗതയും ഇവിടെ നിലനിന്നിട്ടില്ല .സ്ത്രീ വെറും പെണ്ണ് മാത്രമല്ല , അവളാണ് മാതാവ്‌ , അവളാണ് പെങ്ങള് , അവളാണ് ഭാര്യ , അവളാണ് അഭയമേകുന്ന കൂട്ടുകാരി . 

തനിക്കു ജനിച്ച  കുഞ്ഞ് പെണ്‍ ആണെന്ന് അറിയുമ്പോള്‍ അതിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കറുത്ത കാലഘട്ടത്തില്‍ നിന്നും ഒട്ടും മാറിയിട്ടില്ല ഇന്നത്തെ ആധുനിക  മനുഷ്യന്‍ .ആധുനിക സംവിധാനങ്ങളിലൂടെ ജനിക്കാന്‍ പോകുന്ന കുഞ്ഞി ന്‍റെ  ലിങ്ക പരിശോധന നടത്തി പെണ്‍ കുഞാണെന്ന് അറിയുമ്പോള്‍ അതിനെ ഗര്‍ഭ പാത്രത്തില്‍  വച്ചുതന്നെ ക്രൂരമായി കൊല്ലുന്ന ഇന്നത്തെ തലമുറ എന്തിന്‍റെ
  പേരിലാണ് നൂറു ശതമാനം  പ്രഭുധരെന്ന് ഊറ്റം കൊളളുന്നത്‌ .

കൂണുപോലെ മുളച്ചു  പൊന്തുന്ന മള്‍ട്ടി സ്പെഷൃ ലിറ്റി ഹോസ്പിറ്റലുകളില്‍  നടക്കുന്ന ക്രൂരമായ ഭൂണഹത്യയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ മലയാളിയുടെ പ്രഭുദധഥക്കും നൂറുമേനി സാക്ഷരതക്കും മുകളിലിരുന്ന് കൊഞ്ഞനം കുത്തുകയാണ് . ഇതെല്ലാം കാണുമ്പോഴും മലയാളി ആർമാധിക്കാനുളള പുതിയ മേചില്‍പുറങ്ങള്‍ തേടുകയാണ് .

വിധ്യാഭ്യാസതിലൂടെ  സ്ത്രീ യെ ശാക്തീകരിക്കാനുളള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കിടയിലും യഥാര്‍ത്ഥത്തില്‍ നമുക്കെവിടെയാണ് പിഴച്ചതെന്നു കണ്ടുപിടിക്കാന്‍ നമുക്കാവുന്നില്ല .സത്യം തുറന്ന പുസ്തകമാ ണെങ്കിലും അത് വായിക്കാന്‍ നാം മെനക്കെടാറില്ല. അപ്പോഴും മലയാളി തിരക്കിലാണ് ............. ഒരിക്കലും അവസാനിക്കാത്ത ഒടുക്കത്തെ തിരക്ക് ,........ സ്വന്തം കാല്‍ച്ചുവട്ടിലെ  മണ്ണ് ഒലിച്ചു പോകുമ്പോഴും നാം അറിയുന്നില്ല . ഇത് പറയുമ്പോഴാണ് എനിക്ക് ഇസ്ലാമിക ചരിത്രം ഓര്‍മ്മവരുന്നത്‌ , മൂന്നാം കുരിശ് യുദ്ധ സമയത്ത് മുസ്ലിങ്ങള്‍ തര്‍ക്ക ശാസ്ത്ര ത്തിന്‍റെ പിറകേപോയി  വിജയം അടിയറവുവെച്ച ചരിത്രം !!!!!!!!! ഇവിടെയും നാം അതുതന്നെ യാണ് ചെയ്യുന്നത് .

സ്വന്തത്തെയും ബന്ധത്തെയും മറന്ന ഈ  സെല്‍ഫിഷ്  ചിഝാഘതി മനുഷ്യനെ എവിടെയാണ് ചെന്നെത്തിക്കുക ??? ചിന്ധിക്കാനും നല്ലത് പ്രവര്‍ത്തിക്കാനും  കഴിയാതെ പോകുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് , ഞാനും അതിലൊരംഗമാണെന്ന ഉത്തമ ബോധ്യത്തോടെ .... എന്തിലൂടെ യാണ് പരിവര്‍ത്തനം ഉണ്ടാക്കാന്‍ സാധിക്കുക . ഒരു വലിയ ചോദ്യ ചിന്നമല്ലാതെ മറ്റൊന്നും എനിക്ക് കാണാന്‍ കഴിയുന്നില്ല .

ഇന്റര്‍നെറ്റിന്‍റെ യും  മൊബൈല്‍ ഫോണിന്‍റെയും അതിപ്രസരം നമ്മെയും നമ്മുടെ സമൂഹത്തെയും  ചളികുണ്ടിലേക്കാണ്  നയിക്കുന്നത് . അതിലേറെ വേതന ഉണ്ടാക്കുന്നത് നമ്മുടെ സ്വകാര്യതയായ പലതും , അതില്‍ ഇരയാകുന്നവരില്‍ അധികവും നമ്മുടെ പാവം പെങ്ങന്മാരാണെന്ന  വസ്തുത നമുക്ക് കണ്ടില്ലെന്നു നടിക്കാനാകില്ല .ബൈബിളിലെ ഒരു വരിയാണ് എന്‍റെ ഓര്‍മകളില്‍ വരുന്നത് .... "ഒടുവില്‍ അവര്‍ നമ്മെ തേടിയെത്തും " .. അപ്പോള്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ , ശബ്ദിക്കാന്‍ ആളുണ്ടായെന്നു വരില്ല ... നമ്മുടെ സമയം അതിക്രമിച്ചിരിക്കുന്നു !! ഇനിയും കാത്തിരുന്നാല്‍ അനിവാര്യമായ മഹാ ദുരന്തത്തിന് നാം സാക്ഷിയാകേണ്ടിവരും . ഇതൊരു താക്കീതാണ് .,,,സ്വര്‍ഗ്ഗത്തിലേക്കുളള  വഴി കല്ലും മുളളും നിറഞ്ഞതായിരിക്കും , എന്നുവച്ച് നാമാരും സ്വര്‍ഗം വേണ്ടെന്നു വെക്കില്ലല്ലോ !  

വര്‍ഗീയത അത് ഇടതായാലും വലതായാലും വെറുക്കപ്പെടേണ്ടതാണ് ,, മഹാകവി പൂന്താനത്തി ന്‍റെ വരികള്‍ ഞാനിവിടെ കുറിക്കുകയാണ് " കൂടെയല്ല ജനിക്കുന്ന നേരത്തും കൂടെയല്ല മരിക്കുന്ന നേരത്തും , മധ്യ ഇങ്ങനെ കാണുന്ന നേരത്തോ ,,മത്സരിക്കുന്നതെന്തിനോ നാം വെറുതെ ". ഇത് പറയുമ്പോള്‍ എനിക്ക് ഽപവാചകൻ മുഹമ്മദിനെ (സ അ സ മം )ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല , മുഹമ്മദ്‌ നബി എല്ലാദിവസവും അര്‍ദ്ധരാത്രി എഴുന്നേറ്റിരുന്ന് ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു "എല്ലാ മനുഷ്യരും സമന്മാരാണെന്നതിന് ഇന്ന് രാത്രി ഞാന്‍ സാക്ഷ്യം വഹിക്കുന്നു " "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി " എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിനെ നമുക്ക് തിരസ്കരിക്കാന്‍ കഴിയുമോ ?????.


ഇനിയും ഒരുപാട് എഴുതണമെന്നുണ്ട്, പിന്നീടൊരിക്കല്‍ ആകാമെന്ന വിശ്വാസത്തോടെ , എന്‍റെ ഉദ്ധേശ ശുദ്ധിയെ നല്ല രൂപത്തില്‍ ഉള്‍ക്കൊളളാൻ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കു കഴിയുമെന്ന ഉത്തമ ബോധ്യത്തോടെ ഞാന്‍  നിര്‍ത്തുന്നു.

No comments:

Post a Comment