Friday, January 21, 2011

പെണ്ണ്

രാജക വാദ തിന്‍റെ   അരങ്ങിലും സദാചാരബോധത്തിന്‍റെ  കൂട്ടിലും സ്ത്രീ പ്രതിഷ്ട്ടിക്കപ്പെട്ടപ്പോള്‍ സമൂഹത്തി ന്‍റെ  പ്രയാണ വഴികളിലെവിടെയോ സ്ത്രീ യുടെ  സ്വതവും ഇടവും അനാധമാക്കപെട്ടു .സ്ത്രീ യുടെ അഭിമാനത്തി ന്‍റെ  അസ്തിത്വത്തിനു വേണ്ടി സമൂഹം മുന്നോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ആഗോളവല്‍കരണവും മുതലാളിത്തവും സമം ചേര്‍ന്ന പുതിയ നവലോകക്രമത്തില്‍ പെണ്ണിനെ ബഹുമാനിക്കാ നോ  ആദരിക്കാ നോ നാം ഉള്‍പ്പെടുന്ന സമൂഹം തയ്യാറാവുന്നില്ല . ഒരുപാടു വിശ്വ സാഹിത്യങ്ങള്‍ക്ക് പ്രേരണയായ പെണ്ണിനെ വെറും പരസ്യത്തി ന്‍റെ  ഉപഭോഖത്തി ന്‍റെ ഉപകരണമായി കാണാനാണ് ഇന്ന് പലര്‍ക്കും താല്‍പ്പര്യം . എന്നാണോ പെണ്ണിനെ പരസ്യത്തി ന്‍റെ  മാധ്യമമാക്കാന്‍ നാം തുടങ്ങിയത് , അന്നുമുതല്‍ പെണ്ണിനെ വെറും ഉപകരണമായി കാണാന്‍ തുടങ്ങി . പെണ്ണില്ലാതെ ഒന്നുമില്ലെന്നായി ...... സമൂഹത്തി ന്‍റെ  ഈ അതപ്പധനത്തിനു നാം വലിയ വിലതന്നെ നല്‍കേണ്ടിവരും . 

ഒരു സംസ്കാരത്തെ അളന്നു നോക്കുന്നത്  അവിടെ സ്ത്രീ ബഹുമാനിക്കപ്പെടുന്നുണ്ടോ എന്ന് നോക്കിയാണ് . സ്ത്രീ യുടെ വ്യക്തിത്വത്തെ ആദരിക്കാതെ ഒരു നാഗരിഗതയും ഇവിടെ നിലനിന്നിട്ടില്ല .സ്ത്രീ വെറും പെണ്ണ് മാത്രമല്ല , അവളാണ് മാതാവ്‌ , അവളാണ് പെങ്ങള് , അവളാണ് ഭാര്യ , അവളാണ് അഭയമേകുന്ന കൂട്ടുകാരി . 

തനിക്കു ജനിച്ച  കുഞ്ഞ് പെണ്‍ ആണെന്ന് അറിയുമ്പോള്‍ അതിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കറുത്ത കാലഘട്ടത്തില്‍ നിന്നും ഒട്ടും മാറിയിട്ടില്ല ഇന്നത്തെ ആധുനിക  മനുഷ്യന്‍ .ആധുനിക സംവിധാനങ്ങളിലൂടെ ജനിക്കാന്‍ പോകുന്ന കുഞ്ഞി ന്‍റെ  ലിങ്ക പരിശോധന നടത്തി പെണ്‍ കുഞാണെന്ന് അറിയുമ്പോള്‍ അതിനെ ഗര്‍ഭ പാത്രത്തില്‍  വച്ചുതന്നെ ക്രൂരമായി കൊല്ലുന്ന ഇന്നത്തെ തലമുറ എന്തിന്‍റെ
  പേരിലാണ് നൂറു ശതമാനം  പ്രഭുധരെന്ന് ഊറ്റം കൊളളുന്നത്‌ .

കൂണുപോലെ മുളച്ചു  പൊന്തുന്ന മള്‍ട്ടി സ്പെഷൃ ലിറ്റി ഹോസ്പിറ്റലുകളില്‍  നടക്കുന്ന ക്രൂരമായ ഭൂണഹത്യയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ മലയാളിയുടെ പ്രഭുദധഥക്കും നൂറുമേനി സാക്ഷരതക്കും മുകളിലിരുന്ന് കൊഞ്ഞനം കുത്തുകയാണ് . ഇതെല്ലാം കാണുമ്പോഴും മലയാളി ആർമാധിക്കാനുളള പുതിയ മേചില്‍പുറങ്ങള്‍ തേടുകയാണ് .

വിധ്യാഭ്യാസതിലൂടെ  സ്ത്രീ യെ ശാക്തീകരിക്കാനുളള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കിടയിലും യഥാര്‍ത്ഥത്തില്‍ നമുക്കെവിടെയാണ് പിഴച്ചതെന്നു കണ്ടുപിടിക്കാന്‍ നമുക്കാവുന്നില്ല .സത്യം തുറന്ന പുസ്തകമാ ണെങ്കിലും അത് വായിക്കാന്‍ നാം മെനക്കെടാറില്ല. അപ്പോഴും മലയാളി തിരക്കിലാണ് ............. ഒരിക്കലും അവസാനിക്കാത്ത ഒടുക്കത്തെ തിരക്ക് ,........ സ്വന്തം കാല്‍ച്ചുവട്ടിലെ  മണ്ണ് ഒലിച്ചു പോകുമ്പോഴും നാം അറിയുന്നില്ല . ഇത് പറയുമ്പോഴാണ് എനിക്ക് ഇസ്ലാമിക ചരിത്രം ഓര്‍മ്മവരുന്നത്‌ , മൂന്നാം കുരിശ് യുദ്ധ സമയത്ത് മുസ്ലിങ്ങള്‍ തര്‍ക്ക ശാസ്ത്ര ത്തിന്‍റെ പിറകേപോയി  വിജയം അടിയറവുവെച്ച ചരിത്രം !!!!!!!!! ഇവിടെയും നാം അതുതന്നെ യാണ് ചെയ്യുന്നത് .

സ്വന്തത്തെയും ബന്ധത്തെയും മറന്ന ഈ  സെല്‍ഫിഷ്  ചിഝാഘതി മനുഷ്യനെ എവിടെയാണ് ചെന്നെത്തിക്കുക ??? ചിന്ധിക്കാനും നല്ലത് പ്രവര്‍ത്തിക്കാനും  കഴിയാതെ പോകുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് , ഞാനും അതിലൊരംഗമാണെന്ന ഉത്തമ ബോധ്യത്തോടെ .... എന്തിലൂടെ യാണ് പരിവര്‍ത്തനം ഉണ്ടാക്കാന്‍ സാധിക്കുക . ഒരു വലിയ ചോദ്യ ചിന്നമല്ലാതെ മറ്റൊന്നും എനിക്ക് കാണാന്‍ കഴിയുന്നില്ല .

ഇന്റര്‍നെറ്റിന്‍റെ യും  മൊബൈല്‍ ഫോണിന്‍റെയും അതിപ്രസരം നമ്മെയും നമ്മുടെ സമൂഹത്തെയും  ചളികുണ്ടിലേക്കാണ്  നയിക്കുന്നത് . അതിലേറെ വേതന ഉണ്ടാക്കുന്നത് നമ്മുടെ സ്വകാര്യതയായ പലതും , അതില്‍ ഇരയാകുന്നവരില്‍ അധികവും നമ്മുടെ പാവം പെങ്ങന്മാരാണെന്ന  വസ്തുത നമുക്ക് കണ്ടില്ലെന്നു നടിക്കാനാകില്ല .ബൈബിളിലെ ഒരു വരിയാണ് എന്‍റെ ഓര്‍മകളില്‍ വരുന്നത് .... "ഒടുവില്‍ അവര്‍ നമ്മെ തേടിയെത്തും " .. അപ്പോള്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ , ശബ്ദിക്കാന്‍ ആളുണ്ടായെന്നു വരില്ല ... നമ്മുടെ സമയം അതിക്രമിച്ചിരിക്കുന്നു !! ഇനിയും കാത്തിരുന്നാല്‍ അനിവാര്യമായ മഹാ ദുരന്തത്തിന് നാം സാക്ഷിയാകേണ്ടിവരും . ഇതൊരു താക്കീതാണ് .,,,സ്വര്‍ഗ്ഗത്തിലേക്കുളള  വഴി കല്ലും മുളളും നിറഞ്ഞതായിരിക്കും , എന്നുവച്ച് നാമാരും സ്വര്‍ഗം വേണ്ടെന്നു വെക്കില്ലല്ലോ !  

വര്‍ഗീയത അത് ഇടതായാലും വലതായാലും വെറുക്കപ്പെടേണ്ടതാണ് ,, മഹാകവി പൂന്താനത്തി ന്‍റെ വരികള്‍ ഞാനിവിടെ കുറിക്കുകയാണ് " കൂടെയല്ല ജനിക്കുന്ന നേരത്തും കൂടെയല്ല മരിക്കുന്ന നേരത്തും , മധ്യ ഇങ്ങനെ കാണുന്ന നേരത്തോ ,,മത്സരിക്കുന്നതെന്തിനോ നാം വെറുതെ ". ഇത് പറയുമ്പോള്‍ എനിക്ക് ഽപവാചകൻ മുഹമ്മദിനെ (സ അ സ മം )ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല , മുഹമ്മദ്‌ നബി എല്ലാദിവസവും അര്‍ദ്ധരാത്രി എഴുന്നേറ്റിരുന്ന് ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു "എല്ലാ മനുഷ്യരും സമന്മാരാണെന്നതിന് ഇന്ന് രാത്രി ഞാന്‍ സാക്ഷ്യം വഹിക്കുന്നു " "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി " എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിനെ നമുക്ക് തിരസ്കരിക്കാന്‍ കഴിയുമോ ?????.


ഇനിയും ഒരുപാട് എഴുതണമെന്നുണ്ട്, പിന്നീടൊരിക്കല്‍ ആകാമെന്ന വിശ്വാസത്തോടെ , എന്‍റെ ഉദ്ധേശ ശുദ്ധിയെ നല്ല രൂപത്തില്‍ ഉള്‍ക്കൊളളാൻ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കു കഴിയുമെന്ന ഉത്തമ ബോധ്യത്തോടെ ഞാന്‍  നിര്‍ത്തുന്നു.

Monday, January 17, 2011

ഏവര്‍ക്കും പുതുപ്പിറവി ആശംസകള്‍ 

എന്‍റെ ലോകം

ഞാന്‍ സിദ്ദീക്ക് ,  ജനുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍കാലത്ത് മലപ്പുറത്തെ പ്രസിദ്ധമായ  ഹിന്ദു തീര്‍ഥാടന കേന്ദ്രമായ കാടാമ്പുഴയില്‍  ജനിച്ചു . ഒരു പാരമ്പര്യ കാര്‍ഷിക കുടുബമായിരുന്നു എന്‍റേത്. തരക്കേടില്ലാത്ത സാമ്പത്തിക ചുറ്റുപാടില്‍ പിറന്നതുകൊണ്ടു ജീവിതത്തിന്‍റെ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ സാധിച്ചില്ല. എങ്കിലും ഞാന്‍   പിറന്നുവീണതു ഒരു ഗ്രാമീണ ചുറ്റുപാടിലേക്കായതുകൊണ്ട് ജീവിതത്തിന്‍റെ കയ്പ്പേറിയ മധുര യാദാര്ത്യങ്ങള്‍ എനിക്കറിയാന്‍ സാധിച്ചു . മലപ്പുറത്തെ ഒരു സാധാ ലോവര്‍ പ്രൈമറി സ്കൂളില്‍ ചേര്‍ന്നുപഠിക്കാനായിരുന്നു എന്‍റെ വിധി .അതുതന്നെ വീട്ടില്‍ നിന്നും കിലോ മീറ്ററുകളോളം കാല്‍നടയായി എത്തേണ്ട അവസ്ഥ .എങ്കിലും അതൊരു ബുദ്ധിമുട്ടായി എനിക്ക് തോന്നിയില്ല  .പക്ഷെ വീട്ടിലെ സാഹചര്യം അത്ര നല്ലതല്ലായിരുന്നു .

പഠനത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാനുളള ഒരു തന്‍റേടം വീട്ടുകാര്‍ക്കില്ലായിരുന്നു .അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ,കാരണം അന്നത്തെ മലപ്പുറത്തിന്‍റെ  സാമൂഹിക ചുറ്റുപാട് അങ്ങിനെയായിരുന്നു .ചരിത്രത്തിലെ മറ്റൊരു വൈരുധ്യമായിരുന്നു അതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .ഇംഗ്ലീഷുകാരോടുളള  വിദ്വേഷം ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് നമ്മുടെ പൂര്‍വീകര്‍   കാണിക്കുകയായിരുന്നു . ആ ചരിത്ര പരമായ തീരുമാനത്തി ന്‍റെ ഉപഭോക്താക്കളായത്  പിന്നീട് വന്ന തലമുറയായിരുന്നു . ആ തീരുമാനത്തെ ചരിത്ര പരമായ വിഢിത്തമായി പല എഴുത്തുകാരും രേഗപ്പെടുത്തിയിട്ടുണ്ട്.


ഗള്‍ഫെന്ന മലയാളിയുടെ സ്വപ്നഭൂമി ......... കാര്‍ഷിക മേഘലയുടെ തളര്‍ച്ച  എന്‍റെ ഉപ്പാനേം ഗള്‍ഫിലേക്ക് പറഞ്ഞയച്ചു . ഇന്നത്തെ കേരളത്തിന്‍റെ വിശേഷാല്‍   മലപ്പുറത്തിന്‍റെ സര്‍വോന്‍മുകമായ  വളര്‍ച്ചക്ക് നാം ഗള്‍ഫിനോട്  കടപ്പെട്ടിരിക്കുന്നു . അറബിപ്പണത്തിന്‍റെ ഹുങ്ക് മലയാളിയെ തെല്ലൊന്നുമല്ല അഹങ്കരിപ്പിച്ചത് .


ഇപ്പോഴും  കാര്യമായൊന്നും മാറിയിട്ടില്ലാത്ത എന്‍റെ സ്വന്തം നാട്ടിന്‍പുറം !! പത്താം ക്ലാസ് പഠനമാണ് ഏറ്റവും കൂടിയ വിദ്യാഭ്യാസമെന്നു വിശ്വസിക്കുന്ന അല്ലെങ്കില്‍ കരുതുന്ന ഒരുകൂട്ടം ചെറുപ്പക്കാരും രക്ഷിതാക്കളും ! കൂലിപ്പണിക്ക് ലഭിക്കുന്ന ഉയര്‍ന്ന ശമ്പളവും വീട്ടിലെ  പ്രാരാഭ്ദങ്ങളും പിന്നെ  വരവില്‍ കവിഞ്ഞ  അലസതയും ഇങ്ങിനെ ഒരുപാടു കാരണങ്ങളുണ്ട് അവര്‍ക്ക് പറയാന്‍  . .........

നാട്ടിന്‍ പുറങ്ങളില്‍ നിന്നാണ് വികസനം ആരമ്പിക്കേണ്ടതെന്ന  ഗാന്ധിയന്‍ ഫിലോസഫിയൊന്നും ഇവിടുത്തെ രാഷ്ട്രീയക്കാര്‍ കേട്ട മട്ടില്ല . അവര്‍ക്കിപ്പോഴും  അറു  പിന്തിരിപ്പന്‍ വാദങ്ങളാണ് . വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്‍റെ മറ്റൊരു ഭീകര മുഖം . പരിധിവിട്ട രാഷ്ട്രീയ വാദവും അരാഷ്ട്രീയ  വാദവും ഒരുപോലെ  തെറ്റാണെന്നതിനു ചരിത്രം സാക്ഷിയാണ് .


പ്രതികരിക്കാനും  വിസമ്മതിക്കാനുമുളള  സമൂഹത്തിന്‍റെ  ജന്മാവകാശം കോടതി  മുറിക്കുളളില്‍ കൊലചെയ്യപ്പെടുമ്പോള്‍  സമൂഹം നിശബ്ദ മാകുന്നു . പ്രതികരിക്കാന്‍  മറന്നുപോകുന്ന ഇന്നത്തെ തലമുറ കാലഘട്ടത്തിന്‍റെ മറ്റൊരു ദുരന്തമാണ്. അണുകുടുംബങ്ങള്‍ വിസ്ഫോടനത്തിന് മാറ്റ്കൂട്ടുന്നു .


വാര്‍ത്താ മാധ്യമങ്ങള്‍  മനുഷ്യനെ മഷ്തിഷ്കപ്രക്ഷാളനം നടത്തി സ്വതന്ത്രമായ ചിന്തകള്‍ക്ക് തടസ്സം നില്‍ക്കുന്നു. പണംവാങ്ങി  ലേകനങ്ങളും വാര്‍ത്തകളും നല്‍കുന്ന വൃത്തികെട്ട അവസ്ഥയിലേക്ക് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ പോലും എത്തപ്പെട്ടിരിക്കുന്നു . പാര്‍ലമെന്‍റിൽ  പണം വാങ്ങി ചോദ്യം ചോദിക്കുന്ന നമ്മുടെ ജന പ്രതിനിതികള്‍ !!!!


സമീപകാല സംഭവങ്ങള്‍  അഴിമതിയില്‍  കുളിച്ചുനില്‍ക്കുന്ന നമ്മുടെ  ഭരണകൂടങ്ങളുടെയും  നീതിന്യായ വ്യവസ്ഥയുടെയും മുകളിലിരുന്ന്  കൊഞ്ഞനം കുത്തുകയാണ് . ഒരു രാജ്യത്തിന്‍റെ  പരമോന്നത നീതിപീടത്തിന്‍റെ അമരസ്ഥാനത്തിരുന്നവര്‍ പോലും സംശയത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍  നാം ആരെയാണ് പഴിക്കേണ്ടത് ..........
വ്യവസ്ഥിതിയെയോ ??????????? അതോ ....

നമ്മെതന്നെയോ ????